കൊച്ചി: സംസ്ഥാനത്ത് ബിജെപിയെ നിയമസഭയിലേക്ക് എത്തിച്ച നേമം എല്‍ഡിഎഫ് തിരിച്ചുപിടിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും നിലവില്‍ വിദ്യഭ്യാസ മന്ത്രിയുമായിരുന്നു വി ശിവന്കുട്ടിയിലൂടെയായിരുന്നു മണ്ഡലം സിപിഐഎം പിടിച്ചെടുത്ത്.
ഈ ദിവസത്തെ ഓര്‍മ്മിച്ചുകൊണ്ട് ‘നേമം മണ്ഡലത്തിലെ കാവിക്കറ കഴുകിക്കളഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം’ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ബിജെപിക്ക് വേണ്ടി കുമ്മനം രാജശേഖനും യുഡിഎഫിന് വേണ്ടി കെ മുരളീധരനും കളത്തിലിറങ്ങിയ ത്രികോണ പോരാട്ടത്തിനൊടുവിലായിരുന്നു മണ്ഡലത്തില്‍ ശിവന്‍കുട്ടി വിജയിച്ചത്.
2016 ല്‍ വി ശിവന്‍കുട്ടിയെ പരാജയപ്പെടുത്തിയായിരുന്നു ബിജെപി ഒ രാജഗോപാലിലൂടെ അക്കൗണ്ട് നേടിയത്. 8671 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അന്ന് ബിജെപി വിജയിച്ചത്. എന്നാല്‍ 2021 ല്‍ അത് ആവര്‍ത്തിക്കാനായില്ല.
സംസ്ഥാനത്താകെ ആഞ്ഞടിച്ച ഇടതുതരംഗത്തില്‍ നേമത്തും ബിജെപിക്ക് കാലിടറുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായിരുന്നു.
എന്നാല്‍ മുന്തവണത്തേതിനെ അപേക്ഷിച്ച് കോണ്‍ഗ്രസിന് വലിയ രീതിയില്‍ വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കാന്‍ സാധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക