വിശിഷ്ടാതിഥി ഓട്ടോറിക്ഷയിൽ വന്നിറങ്ങുന്നത് കണ്ടമ്പരന്നു സംഘാടകർ. നടൻ സുരേഷ് ഗോപിയാണ് കൊച്ചിയിലെ ഗതാഗതകുരുക്കിൽ നിന്നും രക്ഷപെടാൻ കാർ ഉപേക്ഷിച്ച് ഓട്ടോയിൽ കയറിയത്. വി.എച്ച്.പി. സ്വാഭിമാൻ നിധി പരിപാടിയുടെ ഉദ്ഘാടകൻ ആയിരുന്നു അദ്ദേഹം. ഉച്ചയ്ക്ക് മൂന്നു മണിക്ക് തീരുമാനിച്ച പരിപാടിയുടെ സമയത്ത് സുരേഷ് ഗോപി ‘അമ്മ’ സംഘടനയുടെ മീറ്റിഗിലായിരുന്നു. ശേഷം പുറത്തിറങ്ങിയതും, കനത്ത ട്രാഫിക് കുരുക്കും കൂടിയായി. പിന്നെ കാറിൽ യാത്രതുടരാൻ അദ്ദേഹം തുനിഞ്ഞില്ല.
കാറിൽ വന്നിറങ്ങുന്ന സൂപ്പർ താരത്തെ കാത്തിരുന്ന സംഘാടകരെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു സിനിമാ സ്റ്റൈലിൽ സുരേഷ് ഗോപിയുടെ ഓട്ടോയിലുള്ള എൻട്രി. ഏറെ കാലത്തെ പിണക്കം മറന്ന് അമ്മ സംഘടനയുടെ മീറ്റിംഗിൽ പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹം ബിടിഎച്ചിലെ ഉദ്ഘാടന ചടങ്ങിനെത്തിയത്. അരമണിക്കൂർ കൊണ്ടാണ് ഓട്ടോ കലൂരിൽ നിന്ന് ബിടിഎച്ച് ഹോട്ടലിൽ എത്തിയത്. സ്ഥലത്ത് ചെന്നിറങ്ങിയപ്പോൾ മാത്രമാണ് ഓട്ടോ ഡ്രൈവർ സുരേഷ് ഗോപിയെ തിരിച്ചറിഞ്ഞതെന്നാണ് സമൂഹമാധ്യമങ്ങളിൽ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക