തൃക്കാക്കരയില്‍ അഡ്വ. കെ എസ് അരുണ്‍കുമാറിനെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. കെ എസ് അരുണ്‍കുമാര്‍ സിപിഎം എറണാകുളം ജില്ലാകമ്മിറ്റിയംഗമാണ്.
ആദ്യമായാണ് അരുണ്‍ കുമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഡിവൈഎഫ് മുന്‍ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ഹൈക്കോടതിയിലെ അഭിഭാഷകനായ ഇദ്ദേഹം നിലവില്‍ ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റാണ്.
യുവാക്കള്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരരംഗത്തുണ്ടാകണമെന്നാണ് തൃക്കാക്കര മണ്ഡലം കമ്മറ്റി മേല്‍ഘടകങ്ങളെ അറിയിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വികസന കാഴ്ച്ചപ്പാടാണ് മുഖ്യ തിരഞ്ഞെടുപ്പ് അജണ്ട. യുഡിഎഫിന് അനുകൂല മണ്ഡലമാണെങ്കിലും ജയം-തോല്‍വി എന്നതിലുപരി എല്‍ഡിഎഫ് രാഷ്ട്രീയ നിലപാട് ഉയര്‍ത്തിപ്പിടിക്കുകയെന്നതാണ് ഇടതുമുന്നണിയുടെ ലക്ഷ്യം.
പാര്‍ട്ടി സംസ്ഥാനസെക്രട്ടേറിയറ്റംഗങ്ങളായ പി രാജീവ്, എം സ്വരാജ്, ജില്ലാ സെക്രട്ടറി സി എന്‍ മോഹനന് എന്നിവര്‍ക്കാണ് തിരഞ്ഞെടുപ്പ് ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക