ഇലക്ട്രിക് സ്കൂട്ടർ തീപിടുത്തത്തിന് പിന്നിലെ പ്രധാന കാരണം വികലമായ ബാറ്ററി സെല്ലുകളും മൊഡ്യൂളുകളും ആണെന്ന് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് .
ഒല ഇലക്ട്രിക് , പ്യുവർ ഇവി , ഒകിനാവ തുടങ്ങിയ നിർമ്മാതാക്കളിൽ നിന്നുള്ള നിരവധി ഇലക്ട്രിക് സ്കൂട്ടറുകൾ ഈ തീപിടുത്തങ്ങളില്‍ ഉൾപ്പെട്ടിരുന്നു.
കുറഞ്ഞത് രണ്ട് കേസുകളിലെങ്കിലും, ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് ആളുകൾ മരിച്ചു. ഒന്നിലധികം ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തീപിടിച്ച സംഭവങ്ങൾ തുടര്‍ക്കഥയായതോടെ മാർച്ചിൽ ഈ വിഷയങ്ങളിൽ അന്വേഷണം ആരംഭിക്കാൻ കേന്ദ്ര സർക്കാര്‍ തീരുമാനിക്കുകയായിരുന്നു.
വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസിലെ വിചാരണ ഇന്ന് തുടങ്ങും
ഇത് വളരെ ഗൗരവമേറിയ വിഷയമാണെന്നും ഓരോന്നിനും ഫോറൻസിക് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിരുന്നു.
സെന്റർ ഫോർ ഫയർ എക്സ്പ്ലോസീവ്, ഡിആർഡിഒ, ഐഐഎസ്സി തുടങ്ങിയവര്‍ ഉള്‍പ്പെട്ട വിദഗ്ധ സമിതിയാണ് അന്വേഷിക്കുന്നത്. മൂന്ന് കമ്പനികൾ ഉൾപ്പെട്ട തീപിടിത്ത സംഭവങ്ങൾ ഈ കേന്ദ്ര സംഘം പരിശോധിച്ചതായി റോയിട്ടേഴ്സിന്റെ റിപ്പോർട്ട് അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക