ചെന്നൈ: മൈലാപ്പൂരിൽ ദമ്പതികളെ തലക്കടിച്ചു കൊലപ്പെടുത്തി 1000 പവനും 50 കിലോ വെള്ളിയും കവര്‍ന്ന സംഭവത്തില്‍ രണ്ടു പേര് പിടിയിലായിരുന്നു.
11 വർഷമായി ദമ്പതികളുടെ ഡ്രൈവറായി ജോലി ചെയ്ത സഹായി ആണ് ദമ്പതികളെ തലക്കടിച്ച് കൊലപ്പെടുത്തി 1000 പവൻ സ്വർണം കവർന്നത്.
അമേരിക്കയിലെ മകളുടെ അടുത്ത് നിന്ന് എത്തിയ അന്നാണ് ദമ്പതികൾ ദാരുണമായി കൊല്ലപ്പെട്ടത്. ചെന്നൈ മൈലാപ്പൂർ ദ്വാരക കോളനിയിലെ ശ്രീകാന്ത്, ഭാര്യ അനുരാധ എന്നിവരാണ് കൊല്ലപ്പെട്ടത്.
ദമ്പതികളുടെ പക്കലുണ്ടായിരുന്ന 1000 പവൻ സ്വർണവും അൻപത് കിലോ വെള്ളിയുമായിരുന്ന ഡ്രൈവറും സഹായിയും ലക്ഷ്യമിട്ടത്. എന്നാൽ പൊലീസിന്റെ കൃത്യമായ നീക്കത്തിലൂടെ രക്ഷപ്പെടും മുമ്പ് ഇവർ പിടിയിലായി.
ചെന്നൈ മൈലാപ്പൂര് ദ്വാരക കോളനിയിലെ താമസിക്കുന്ന ഓഡിറ്ററും സോഫ്റ്റ്വെയര് സ്ഥാപന ഉടമയുമായ ശ്രീകാന്തും ഭാര്യയുമാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഇരുവരേയും തലക്കടിച്ചു കൊന്ന് ഇവരുടെ തന്നെ ഫാംഹൗസില്‍ കുഴിച്ചുമൂടിയതിന് ശേഷമാണ് നേപ്പാള്‍ സ്വദേശിയായ ഡ്രൈവർ മദൻലാൽ കിഷൻ, സുഹൃത്ത് ഡാർജിലിങ് സ്വദേശി രവിറായ് എന്നിവർ രക്ഷപ്പെടാൻ സഹായിച്ചത്.
പുരോഹിതർ രാഷ്ട്രീയം പറയും, ളോഹയിട്ടവർ രാഷ്ട്രീയം പറയേണ്ട എന്ന് നേതാക്കൾ വിലക്കേണ്ട; തൃക്കാക്കരയിൽ വിശ്വാസികൾ മനസാക്ഷി വോട്ട് ചെയ്യട്ടേ; ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
ശ്രീകാന്തും അനുരാധയും ശനിയാഴ്ച പുലര്‍ച്ചെയാണ് അമേരിക്കയിലുള്ള മകളുടെ അടുത്തു നിന്നു മടങ്ങിയെത്തിയത്. പുലർച്ചെ ചെന്നൈ എയർപോർട്ടിൽ വിമാനമിറങ്ങിയ ഇരുവരെയും ഡ്രൈവര്‍ വീട്ടിലേക്കു കൂട്ടികൊണ്ടുപോയി.
വീട്ടിലെത്തിയ ഡ്രൈവറും സുഹൃത്തും ഇരുവരെയും കൊലപ്പെടുത്തി. മാതാപിതാക്കളുടെ ഫോണുകള്‍ സ്വിച്ച് ഓഫായതിനെ തുടർന്ന് മകൾ അഡയാറിലുള്ള ബന്ധുവിനെ വിവരമറിയിച്ചു.
ഇന്നു പുലര്‍ച്ചെ പൊലീസിനെ കൂട്ടി ബന്ധുവെത്തുമ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. ഡ്രൈവറും കാറും വീട്ടിലുണ്ടായിരുന്നില്ല. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഡ്രൈവറും മറ്റൊരാളും ചേർന്ന് ദമ്പതികകളെ കാറിലേക്ക് എടുത്ത് കയറ്റുന്നതു കണ്ടതോടെ കൊലപാതകം സ്ഥിരീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക