മലപ്പുറം: പെട്ടെന്നായിരുന്നു ഷൈബിന്റെ സാമ്പത്തിക വളർച്ച. മൈതാനിക്കുന്നിലെ കുടിലിൽ നിന്ന് ഊട്ടി റോഡിലെ ആഡംബര സൗധത്തിലേക്ക് നാട്ടുകാരെയും പരിചയക്കാരെയും അതിശയിപ്പിച്ചുള്ള വളർച്ച. കണ്ണടച്ച് തുറക്കുന്നതിനിടിയിൽ 350 കോടി രൂപയുടെ ആസ്തി.
കുറച്ചുകാലം ബത്തേരിയിൽ ലോറിയിലെ ക്ലീനറായിരുന്ന ഷൈബിൻ ഇടയ്ക്ക് ഓട്ടോറിക്ഷയും ഓടിച്ചിരുന്നു. അതിനിടെ, മാതാവ് ജോലി തേടി ഗൾഫിലേക്കു പോയി. ആ ബന്ധങ്ങൾ ഉപയോഗിച്ചാണു ഷൈബിനും ഗൾഫിലെത്തിയത്. പിന്നീട് ജീവിതം മാറുകയായിരുന്നു.
രക്ഷപെട്ടല്ലോ എന്ന് ചോദിച്ചവരോടെല്ലാം ഷൈബിൻ പറഞ്ഞത് അറബിക്കൊപ്പം ഡീസല്‍ കച്ചവടമാണെന്നായിരുന്നു.
ബിസിനസ് പച്ച പിടിച്ചതോടെ നാട്ടിലെ പല ചെറുപ്പക്കാരുടെയും രക്ഷകനായി ഷൈബിൻ. വിദേശത്ത് പലർക്കും ജോലി തരപ്പെടുത്തി നൽകി. വിശ്വസ്തർക്ക് കാറും ബൈക്കും നൽകി കൂടെക്കൂട്ടി.
ഷൈബിന് അഷ്റഫിന്റെ ജീവിതം ആഡംബര ജീവിതത്തിന്റെ അത്യുന്നതിയില്‍; ആഡംബര കാറുകളുടെ ശേഖരമാണ് ഈ വീടിനുള്ളിലെന്ന് നാട്ടുകാര്‍
വൃക്കരോഗം വില്ലനായതോടെ ബിസിനസ് ക്ഷീണത്തിലായി. അബുദാബിയിൽ കേസിൽപ്പെട്ട് രണ്ട് വർഷം ജയിലിൽ. ഇതിനിടെ വീട് പണി മുടങ്ങി.
ഒപ്പം നിന്നവരിൽ പലരും ഷൈബിനെതിരായി തുടങ്ങി. പക്ഷേ സ്വന്ത്വം സ്വാധീനം കൊണ്ട് ഇവരെയെല്ലാം ഷൈബിൻ നിശബ്ദനാക്കി.
നിനച്ചിരിക്കാത്ത നേരത്താണ് തെറ്റിപ്പിരിഞ്ഞ നൗഷാദും സുഹൃത്തുക്കളും ഷൈബിനെതിരെ വൻ വെളിപ്പെടുത്തലുകൾ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക