തൊടുപുഴ: കുമാരമംഗലത്ത് അമ്മയുടെ കാമുകന്റെ മര്‍ദ്ദനമേറ്റ് മരിച്ച എഴുവയസ്സുകാരന് സ്വന്തം അച്ഛന്റെ കൊലപാതകം നേരിട്ടു കണ്ടെന്നു സൂചന.
കുട്ടിയെ കൊന്ന കേസിലെ പ്രതി അരുൺ ആനന്ദിനെ (39) കുട്ടിയുടെ പിതാവ് ബിജുവിന്റെ(38) മരണം സംബന്ധിച്ച് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനിടയിലാണു ബിജുവിന്റെ മരണവുമായി ബന്ധപ്പെട്ട സൂചനകൾ പൊലീസിനു ലഭിച്ചത്.
കൊല്ലപ്പെട്ട കുട്ടിയുടെ അനിയനെ ലൈംഗികമായി ആക്രമിച്ചെന്ന കേസിൽ അരുൺ ആനന്ദിനെ മുട്ടം കോടതി കഴിഞ്ഞ ദിവസം 21 വർഷം തടവിനു ശിക്ഷിച്ചിരുന്നു.
കഴുത്ത് ഞെരിച്ചപ്പോൾ അസ്ഥികൾ പൊട്ടി ശ്വാസംമുട്ടിയാണ് ബിജു മരിച്ചതെന്ന രണ്ടാമത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. ബിജുവിന്റെ മരണത്തിൽ അരുണിനെ വീണ്ടും ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് അനുമതി തേടി .
പ്രതികരിക്കാൻ ഇവിടെ എഴുതുക