കൊച്ചി: തൃക്കാക്കരയിൽ ട്വന്റി20യ്ക്കും സാബു എം.ജേക്കബ്ബിനും പിന്നാലെ നിർലജ്ജം പിന്തുണ തേടി നടക്കുന്നതു യുഡിഎഫ്, എൽഡിഎഫ് മുന്നണികളുടെ ഗതികേടാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.
പിണറായി സർക്കാർ ട്വന്റി20യെ വേട്ടയാടിയപ്പോൾ, യുഡിഎഫ് രാജാവിനേക്കാൾ വലിയ രാജഭക്തി കാണിച്ചാണ് വേട്ടയാടിയത്. എന്നിട്ട് അവരും ഇപ്പോൾ പറയുന്നു വോട്ടു വേണമെന്നാണ്. രണ്ടു കൂട്ടരും സാബുവിനെ വാനോളം പുകഴ്ത്തുകയാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
‘‘ട്വന്റി20യുടെ ദലിത് സമുദായക്കാരനായ പ്രവർത്തകനെ സിപിഎം പ്രവർത്തകർ കൊന്നപ്പോൾ ഒരു രാഷ്ട്രീയ പ്രവർത്തകനും തിരിഞ്ഞു നോക്കിയില്ല. ബിജെപിയുടെ എല്ലാ നേതാക്കളും അവിടെ ഓടിയെത്തി.
അവർക്കായി സംസാരിക്കാനുണ്ടായിരുന്നത് ബിജെപിയും എൻഡിഎയും മാത്രമാണ്. ഇപ്പോൾ ഉപതിരഞ്ഞെടുപ്പു വന്നപ്പോൾ എല്ലാവരും പിന്നാലെ ചെല്ലുകയാണ്’ – സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക