ആലപ്പുഴ: കെ.സുധാകരനെ പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും നേരെയാക്കാൻ യുഡിഎഫിന് സാധിക്കില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ.
മുഖ്യമന്ത്രിയെക്കുറിച്ച് കെപിസിസി പ്രസിഡന്റ് നടത്തിയ പരാമർശത്തെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു ജയരാജന്റെ മറുപടി. സുധാകരനിൽനിന്ന് മറ്റൊന്നും പ്രതീക്ഷിക്കാൻ നിർവാഹമില്ല.
മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതല്ല, അത് മലബാറിലുള്ള ഒരു ശൈലിയാണെന്നാണ് സുധാകരൻ പറയുന്നതെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി.
നായയുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും നിവർത്താൻ സാധിക്കില്ലെന്നൊരു ശൈലി കൂടി മലബാറിലുണ്ട്. അതുപോലെ സുധാകരനെ പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും നേരെയാക്കാൻ യുഡിഎഫിന് സാധിക്കില്ല.
പിണറായി സർക്കാർ ട്വന്റി20യെ വേട്ടയാടിയപ്പോൾ, യുഡിഎഫ് രാജാവിനേക്കാൾ വലിയ രാജഭക്തി കാണിച്ചാണ് വേട്ടയാടിയത്; എന്നിട്ട് രണ്ടു കൂട്ടരും സാബുവിനെ പിന്നാലെ വോട്ടിനു നടക്കുന്നുവെന്ന് കെ സുരേന്ദ്രന്
നേരും നെറിയുമില്ലാത്ത ആളാണ് സുധാകരനെന്നും ഗുണ്ടായിസം കൊണ്ട് രാഷ്ട്രീയ നേതാവായ ആളാണ് അദ്ദേഹമെന്നും മുൻ കോൺഗ്രസ് നേതാവ് പി.രാമകൃഷ്ണൻ പറഞ്ഞിട്ടുണ്ട്.’ – ജയരാജൻ ചൂണ്ടിക്കാട്ടി.
‘‘അദ്ദേഹത്തിന്റെ ധാരണ അദ്ദേഹമാണ് എല്ലാം എന്നാണ്. ആ അഹങ്കാരത്തിനുള്ള മറുപടി തൃക്കാക്കരയിലെ ജനങ്ങൾ ബാലറ്റിലൂടെ നൽകും. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച നേട്ടമാണ് ഉണ്ടാക്കാൻ സാധിച്ചത്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കും മതനിരപേക്ഷ നിലപാടുകൾക്കും ജനങ്ങൾ തന്ന അംഗീകാരമാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം’ – ജയരാജൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക