അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നാദാപുരം പയന്തോങ്ങ് ചിയ്യൂരിലെ കരിമ്പാലങ്കണ്ടി സുലൈഖ (46) യാണ് മരിച്ചത്.
ഭക്ഷ്യവിഷബാധയാണെന്ന സംശയത്തെത്തുടര്‍ന്ന് ഇവര്‍ ചെമ്മീന്‍ വാങ്ങിയ കല്ലാച്ചി മത്സ്യമാര്‍ക്കറ്റ് ആരോഗ്യവകുപ്പ് താത്കാലികമായി അടച്ചിട്ടു. നാദാപുരം ഗ്രാമപ്പഞ്ചായത്തില്‍ ആരോഗ്യവകുപ്പ് ആരോഗ്യ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.
ചൊവ്വാഴ്ച സുലൈഖയടക്കം വീട്ടിലെ എല്ലാവരും ചെമ്മീന്‍കറി കഴിച്ചിരുന്നു. വീട്ടിലെ മറ്റാര്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടില്ല. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് സുലൈഖയ്ക്ക് വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടത്.
കല്ലാച്ചി സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക