ആലപ്പുഴ: പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലപ്പുഴ നഗരത്തില്‍ നിന്നു കാണാതായ രാഹുലിന്റെ പിതാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. നഗരസഭ പൂന്തോപ്പ് വാര്‍ഡ് രാഹുല്‍ നിവാസില്‍ എ.ആര്. രാജു (55) ആണ് മരിച്ചത്.
ഞായര്‍ രാത്രി 8.30നാണ് സംഭവം. ഭാര്യ മിനി ജോലിക്ക് പോയിരുന്നു. മകള്‍ ശിവാനി മുത്തശ്ശിയോടൊപ്പം ബന്ധുവീട്ടില്‍ പോയിരുന്നു. ഇവര്‍ തിരിച്ചെത്തി വാതിലില്‍ മുട്ടിയപ്പോള്‍ തുറന്നില്ല.
മൊസാംബിക്കില്‍ വൈല്‍ഡ് പോളിയോ സ്ഥിരീകരിച്ചു, ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കേസ്
സമീപത്തെ വീട്ടില്‍നിന്ന് ആളുകളെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. രാജു ഞായറാഴ്ച ജോലിക്കായുള്ള അഭിമുഖത്തിന് എറണാകുളത്തിന് പോയിരുന്നെന്നും വൈകിട്ടാണ് തിരികെയെത്തിയതെന്നും സമീപവാസികള്‍ പറഞ്ഞു.
2005 മേയ് 18 ന് മധ്യവേനല്‍ അവധിക്കാലത്ത് വീടിന് സമീപത്തെ മഞ്ഞിപ്പുഴ മൈതാനത്ത് ക്രിക്കറ്റ് കളിക്കിടെയാണ് രാഹുലിനെ കാണാതാകുന്നത്. ഏഴുവയസ് പൂര്‍ത്തിയാകും മുന്‍പായിരുന്നു രാഹുലിന്റെ തിരോധാനം.
ഇക്കഴിഞ്ഞ 18ന് രാഹുലിനെ കാണാതായി 17 വര്‍ഷം പൂര്‍ത്തിയായിരുന്നു. രാഹുലിന്റെ തിരോധാനത്തെത്തുടര്‍ന്ന് ഗള്‍ഫില്‍നിന്ന് മടങ്ങിയെത്തിയ രാജു, പിന്നീട് ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക