ആലപ്പുഴ: ശമ്പളത്തിൽ നിന്ന് വായ്പ തുക പിടിച്ചിട്ടും ബാങ്കിൽ പണം അടയ്ക്കാതിരുന്നതിനെ തുടർന്ന് കെഎസ്ആർടിസി കണ്ടക്ടർക്ക് ജപ്തി നോട്ടീസ്. ആലപ്പുഴ കലവൂർ സ്വദേശി രാജീവ് കുമാറിനാണ് ബാങ്ക് ജപ്തി നോട്ടീസ് നൽകിയത്.
ഇയാളുടെ ശമ്പളത്തിൽ നിന്ന് ഹരിപ്പാട് ഡിപ്പോ വായ്പാ തുക പിടിച്ചിരുന്നു. പക്ഷേ, കഴിഞ്ഞ അഞ്ച് മാസവും ഈ തുക ബാങ്കിൽ അടച്ചില്ല. ഇതേത്തുടർന്നാണ് ബാങ്കിൻറെ നടപടി.
രണ്ടാഴ്ചക്കുള്ളിൽ വായ്പ തുക മുഴുവൻ അടക്കണമെന്നാണ് ബാങ്കിൻറെ നിർദ്ദേശം. പണമില്ലാത്തത് കൊണ്ടാണ് വായ്പ അടയ്ക്കാതിരുന്നത് എന്നാണ് കെഎസ്ആർടിസി അധികൃതരുടെ ന്യായീകരണം.
പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവം; കുട്ടിയ തോളിലേറ്റി നടന്ന ഈരാറ്റുപേട്ട സ്വദേശി അറസ്റ്റിൽ
തുടക്കത്തിൽ ബാങ്കിൽ നേരിട്ടായിരുന്നു പണം അടച്ചത്. പിന്നീട് ശമ്പളം കൃത്യസമയത്ത് ലഭിക്കാതെ വന്നതോടെ അടവ് മുടങ്ങാൻ തുടങ്ങി. ഇതോടെ ബാങ്ക് നേരിട്ട് കെഎസ്ആർടിസി ഡിപ്പോ വഴി ശമ്പളത്തിൽ നിന്നു വായ്പ തിരിച്ചുപിടിക്കാൻ കത്തു നൽകി.
എന്നാൽ കഴിഞ്ഞ അഞ്ച് മാസമായി ഡിപ്പോയിൽ നിന്ന് പണം ലഭിച്ചിട്ടില്ലെന്നും അതിനാൽ വായ്പ തുക മുഴുവൻ 15 ദിവസത്തിനുള്ളിൽ തിരിച്ചടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്നും കാണിച്ച് കഴിഞ്ഞ ദിവസം ബങ്ക് നോട്ടിസ് അയക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക