രാജ്യത്ത് വീണ്ടും പ്രീപെയ്ഡ് താരിഫുകൾ വർധിക്കുന്നു. താരിഫുകൾ വർധിപ്പിക്കുവാൻ സ്വകാര്യ ടെലികോം സേവനദാതാക്കൾ തീരുമാനിച്ചതായാണ് വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.
വരുന്ന ഒക്ടോബർ അല്ലെങ്കിൽ നവംബർ മാസങ്ങളിൽ വർധനവ് ഉണ്ടായേക്കാമെന്നാണ് സൂചന. ഭാരതി എയർടെൽ, ജിയോ, വി എന്നിവയുടെ എആർപിയു 200, 185, 135 രൂപയായി യഥാക്രമം ഉയർത്തുവാനാണ് സാധ്യത.
ദീപാവലി അടുത്തതോടെ താരിഫുകൾ പത്ത് ശതമാനം മുതൽ 12 ശതമാനം വരെ വർധിപ്പിക്കുമെന്നാണ് വിവരങ്ങൾ വന്നത്. വരുന്ന സാമ്പത്തിക വർഷത്തിൽ കൂടുതൽ ആളുകളെ തങ്ങളുടെ സേവനദാതാക്കൾ ആക്കി മാറ്റുവാനുള്ള നീക്കത്തിലാണ് ഭാരതി എയർടെലും ജിയോയുമെല്ലാം. അതേസമയം വോഡാഫോൺ ഐഡിയ ഇപ്പോഴും പ്രതിസന്ധിയിലാണെന്നാണ് റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക