ലക്നൗ: ജോലിസ്ഥലത്ത് സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് രാത്രി ഏഴ് മണിക്ക് ശേഷമുള്ള ഷിഫ്റ്റിൽ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഉത്തർപ്രദേശ് സർക്കാർ ശനിയാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീ തൊഴിലാളിയെ അവരുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ, രാവിലെ 6 ന് മുമ്പും വൈകുന്നേരം ഏഴിന് ശേഷവും ജോലി ചെയ്യാൻ ബാധ്യസ്ഥരല്ല.
മേൽപ്പറഞ്ഞ സമയങ്ങളിൽ ജോലി ചെയ്താൽ സൗജന്യ ഗതാഗതവും ഭക്ഷണവും മതിയായ സുരക്ഷയും തൊഴിലുടമ നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കി.
ഉത്തരവ് പ്രകാരം, രാവിലെ ആറിന് മുമ്പും വൈകുന്നേരം ഏഴിന് ശേഷവും സ്ത്രീ തൊഴിലാളികൾ ജോലി ചെയ്യാൻ വിസമ്മതിച്ചാൽ അവരെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി.
സംസ്ഥാനത്തെ എല്ലാ മില്ലുകളിലും ഫാക്ടറികളിലും ഉത്തരവ് പാലിക്കണമെന്നും സർക്കാർ വ്യക്തമാക്കി. തൊഴിൽസ്ഥലത്ത് ലൈംഗികാതിക്രമം ഉണ്ടാകുന്നത് തടയാൻ സ്ത്രീ തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഒരുക്കാനുള്ള ഉത്തരവാദിത്തം തൊഴിലുടമയ്ക്കായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക