തൃക്കാക്കരയില്‍ ജനവിധി എന്താണെന്ന് എല്‍ഡിഎഫ് മനസിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കേരളത്തിന്റെ പൊതുബോധത്തെ വെല്ലുവിളിച്ചാല്‍ ആരായാലും തോല്‍വിയായിരിക്കും ഫലമെന്ന് വി ഡി സതീശന് പറഞ്ഞു.
സിപിഐഎമ്മിന്റെയും ബിജെപിയുടെയുമൊക്കെ വോട്ട് തൃക്കാക്കരയില്‍ യുഡിഎഫിന് കിട്ടിയെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ‘കഴിഞ്ഞ വര്‍ഷം ട്വന്റി-20ക്ക് ചെയ്ത വോട്ടുകളും ഇത്തവണ യുഡിഎഫിന് കിട്ടിയിട്ടുണ്ട്. സിപിഐഎമ്മിന്റെ വോട്ട് കിട്ടിയതിന് വേണമെങ്കില്‍ തെളിവ് തരാം. ഞങ്ങള്‍ക്ക് 25,000ത്തിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കാനുള്ള വോട്ടൊന്നും തൃക്കാക്കരയിലില്ല’. വി ഡി സതീശന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക