തവനൂരിലെ സെൻട്രൽ ജയിൽ ഉദ്ഘാടനം 12 ന് . കണ്ണൂരും വിയ്യൂരും ശിക്ഷ അനുഭവിക്കുന്ന കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലയിലെ തടവുകാരെയാണ് മാറ്റുക.
ഈ മൂന്ന് ജില്ലകൾ തവനൂർ സെൻട്രൽ ജയിലിന്റെ പരിധിയായി നിശ്ചയിച്ചുള്ള വിജ്ഞാപനവും ഉടൻ ഇറങ്ങും. പൂജപ്പുരയിൽ ശിക്ഷ അനുഭവിക്കുന്നവർ അപേക്ഷിച്ചാലും പരിഗണിക്കും.
ഭാവിയിൽ റിമാൻഡ്, വിചാരണ തടവുകാരെയും ഇവിടെ പാർപ്പിക്കും. ഇവരുടെ പട്ടിക തയ്യാറാക്കിത്തുടങ്ങി.
ജയിലിന്റെ ഉദ്ഘാടനം 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതിനുശേഷമാകും തടവുകാരെ ഇവിടേക്ക് മാറ്റുക. ജയിൽച്ചട്ട പ്രകാരം ആറുമാസം തടവുമുതൽ വധശിക്ഷക്കുവരെ വിധിക്കപ്പെടുന്നവരെയാണ് സെൻട്രൽ ജയിലിൽ പാർപ്പിക്കുക.
എന്നാൽ തവനൂരിൽ തൂക്കുമരം ഇല്ലാത്തതിനാൽ വധശിക്ഷ ലഭിക്കുന്നവരെ ഇവിടേക്ക് മാറ്റില്ല. നിലവിൽ സംസ്ഥാനത്തെ 55 ജയിലിന്റെ ശേഷി 6017 ആണ്. എന്നാൽ 8100 പേരെ പാർപ്പിച്ചിട്ടുണ്ട്. പൂജപ്പുരയിൽ 734, വിയ്യൂരിൽ 560, കണ്ണൂരിൽ 886. തവനൂർ ജയിൽ യാഥാർഥ്യമാകുന്നതോടെ ഇതിനൊരു പരിഹാരമാകും.
550 പേരെ ഇവിടെ പാർപ്പിക്കാം. തളിപ്പറമ്പ് ജയിൽ നിർമാണം അവസാന ഘട്ടത്തിലാണ്. വടകരയിലും മണ്ണാർക്കാടും പുതിയ ജയിൽ വരും. ഇവ ഉൾപ്പെടെ 13 പുതിയ ജയിലുകളാണ് സംസ്ഥാനത്ത് സ്ഥാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക