എച്ച്.ഡി.എഫ്.സി ബാങ്കും കാനറാ ബാങ്കും തങ്ങളുടെ വായ്പാ പലിശ നിരക്ക് ഉയർത്തി. റിസർവ് ബാങ്കിന്റെ നയപ്രഖ്യാപനം വരുന്നതിന് മുൻപേയാണ് തീരുമാനം. എം.സി.എൽ.ആർ അധിഷ്ഠിത വായ്പാ പലിശയിൽ 0.35 ശതമാനം വരുത്തിയിരിക്കുകയാണ് എച്ച്.ഡി.എഫ്.സി ബാങ്ക്.
ഒരു ദിവസത്തെ വായ്പയ്ക്ക് 7.50 ശതമാനമായിരിക്കും ഇനിയുള്ള കുറഞ്ഞ നിരക്ക്. ഇതോടു കൂടി രണ്ട് തവണയായി എം.സി.എൽ.ആർ നിരക്കിൽ 0.60 ശതമാനത്തിന്റെ വർധനവാണ് ബാങ്ക് വരുത്തിയിട്ടുള്ളത്.
പൊതു മേഖലയിലുള്ള കാനറാ ബാങ്ക് ആകട്ടെ, ആറു മാസത്തെ എം.സി.എൽ.ആർ നിരക്ക് 7.30 ശതമാനത്തിൽ നിന്നും 7.35 ശതമാനമാണ് ഒരു വർഷത്തേതാകട്ടെ 7.35 ശതമാനത്തിൽ നിന്നും 7.40 ശതമാനമായും വർധിപ്പിച്ചു കഴിഞ്ഞു. മറ്റു കാലയളവിലൊന്നും നിരക്കിൽ മാറ്റവും വരുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക