ടെഹ്റാന്: ഒരു സ്ത്രീ അടക്കം പന്ത്രണ്ട് പേരുടെ വധശിക്ഷ ഒന്നിച്ച് നടപ്പിലാക്കി ഇറാന്. തെക്കുകിഴക്കൻ ഇറാനിലെ ജയിലിലാണ് 12 തടവുകാരെ കൂട്ടത്തോടെ വധ ശിക്ഷയ്ക്ക് വിധേയരാക്കിയത്.
ഇതില്‍ 11 പുരുഷന്മാരുടെ ഒരു സ്ത്രീയും ഉള്‍പ്പെടുന്നുവെന്നാണ് വാര്‍ത്ത പുറത്തുവിട്ട എൻജിഒ ചൊവ്വാഴ്ച ഇറാൻ ഹ്യൂമൻ റൈറ്റ്സ് അറിയിച്ചത്.
തിങ്കളാഴ്ച രാവിലെ അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള സിസ്റ്റാൻ-ബലൂചെസ്ഥാൻ പ്രവിശ്യയിലെ സഹെദാൻ എന്നയിടത്തെ ജയിലിലാണ് ഇവരെ തൂക്കിലേറ്റിയത് .
ഇവരില്‍ ആറുപേര്‍ കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരും. ബാക്കിയുള്ളവര്‍ മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ടവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക