അമ്മയുടെ കത്തിലെ ഓരോ വാക്കിനും വ്യക്തമായ മറുപടിയാണ് നൽകിയതെന്ന് ഷമ്മി തിലകൻ പറഞ്ഞു. തൃപ്തികരമല്ലെന്ന മറുപടി ഇതുവരെ ലഭിച്ചിട്ടില്ലെന്നും എന്താണ് കുഴപ്പമെന്ന് ഇതുവരെ അറിയിച്ചിട്ടില്ലെന്നും ഷമ്മി തിലകൻ പറഞ്ഞു.
“ഒരു ശാസനയോ മാപ്പെഴുതി വാങ്ങലോ ഉണ്ടാകുമെന്ന് ഞാൻ കരുതി. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി നേരിടാൻ തയ്യാറാണെന്നും, കാര്യം ബോധ്യപ്പെട്ടാല്‍ അവര്‍ പുറത്താക്കും എന്ന നിലപാടില്‍ നിന്ന് പിന്മാറുമെന്നാണ് പ്രതീക്ഷയെന്നും” ഷമ്മി തിലകൻ പറഞ്ഞു.
“അമ്മയിൽ നിന്ന് എന്നെ പുറത്താക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അമ്മയുടെ ലെറ്റർപാഡിനുള്ള പണം കൊടുത്തത് ഞാനാണ്. താങ്കൾ പുറത്താക്കപ്പെട്ടിരിക്കുന്നു എന്ന് അതിൽ എഴുതി തരട്ടെ. താൻ നൽകിയ റിപ്പോർട്ട് ചിലർക്ക് മനസ്സിലാകില്ലെന്നും” അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക