തിരുവനന്തപുരം: നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയവർ തന്നെ അത് തടസ്സപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്.
നിയമസഭയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത കാര്യമാണ് ഇന്ന് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ പ്രശ്നങ്ങളിൽ റൂൾ 50 അനുസരിച്ചുള്ള നോട്ടിസ് സഭയിൽ വരാറുണ്ട്. കൽപ്പറ്റ അംഗമാണ് ഇന്ന് നോട്ടിസ് നൽകിയത്.
അടിയന്തരപ്രമേയം ഒരു കാരണവശാലും വരാൻ പാടില്ല എന്നു കരുതി പ്രതിപക്ഷം ബഹളമുണ്ടാക്കി. സ്പീക്കർ ബഹളമുണ്ടാക്കരുതെന്ന് പറഞ്ഞെങ്കിലും പ്രതിപക്ഷം കേട്ടില്ല. ചരമോപചാരം അവതരിപ്പിച്ചു.
ചോദ്യോത്തരവേള പൂർണമായും തടസ്സപ്പെട്ടു. എന്താണ് കാരണമെന്ന് ആരും പറഞ്ഞില്ല. പ്രതിപക്ഷ നേതാവും ആരും ഒന്നും സംസാരിച്ചില്ല. മുദ്രാവാക്യം വിളിയും നടത്തളത്തിൽ ഇറങ്ങലും ബാനർ ഉയർത്തലുമാണ് നടന്നത്. ചട്ടവിരുദ്ധമായി കാര്യമാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക