പാലക്കാട്: തേനൂരിൽ യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. കല്ലംപറമ്പ് സ്വദേശിയായ അജീഷയുടെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്.
അജീഷ പലപ്പോഴും ഭർതൃ പീഡനം നേരിട്ടതായി സഹോദരൻ പറഞ്ഞു. എന്നാല്‍ അജിഷയുടെ കുടുംബത്തിന്റെ ആരോപണം ഭർതൃവീട്ടുകാർ നിഷേധിച്ചു.
ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് അജിഷയെ ഭർതൃവീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഗുരതരാവസ്ഥയിലായിരുന്ന അജീഷയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി പതിനൊന്നുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.
ഈ മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് അജിഷയുടെ സഹോദരൻ കെ.എ. അനൂപ് പറയുന്നത്.
ഭർത്താവ് പ്രമോദ് മദ്യപിച്ചെത്തി അജീഷയോട് വഴക്കിട്ടെന്നും, മരിക്കാൻ പ്രേരിപ്പിച്ചെന്നും സഹോദരൻ അനൂപ് ആരോപിക്കുന്നു.
അജീഷയെ ഭര്‍ത്താവ് മർദ്ദിച്ച വിവരം 12 വയസ്സുള്ള മകൻ അമ്മ വീട്ടുകാരെ അറിയിച്ചിരുന്നെന്നും പറയുന്നു ബന്ധുക്കൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക