തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാർ ബ്രൂവറി അനുവദിക്കാൻ തീരുമാനമെടുത്തതിൽ അഴിമതി നടന്നതായി ആരോപിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ തുടർനടപടികൾ അവസാനിപ്പിക്കണമെന്ന വിജിലൻസ് അപേക്ഷ കോടതി തള്ളി.
തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയുടെയാണ് വിധി.
ബ്രൂവറിക്കു അനുമതി നൽകിയ സമയത്തെ സർക്കാർ ഫയലുകൾ കോടതിയിൽ ഹാജരാക്കാൻ നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു നിർദേശം നൽകണമെന്ന രമേശ് ചെന്നിത്തലയുടെ അപേക്ഷ കോടതി അനുവദിച്ചു.
സാക്ഷികളുടെ മൊഴി നേരിട്ട് രേഖപ്പെടുത്തുന്ന ഘട്ടമായതിനാൽ ഫയലുകൾ സാക്ഷികളെ കാണിക്കാൻ സാധിക്കില്ലെന്നായിരുന്നു വിജിലൻസ് നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക