തിരുവനന്തപുരം നഗരത്തില്‍ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ചു. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ചത്.
ഇന്നലെ വിവിധ മേഖലകളിലായി 96 സ്ഥാപനങ്ങളില്‍ മൂന്ന് സ്ക്വാഡുകള്‍ നടത്തിയ പരിശോധനയില്‍ 2212.5 കിലോ ഗ്രാം നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു.
ക്യാരി ബാഗുകള്‍, പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ എന്നിവ 765 കലോഗ്രാമും 71250 നിരോധിത പേപ്പര്‍ കപ്പുകളും, പ്ലേറ്റുകളും പിടിച്ചെടുത്തു. നിരോധിത ഉത്പന്നങ്ങള്‍ വ്യാപാരം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ മുനിസിപ്പല്‍ ആക്ട് പ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിച്ചു.
ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാത്തരം പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെയും സ്റ്റോക്കിംഗ്, വിപണനം എന്നിവ നഗരസഭ പരിധിയില്‍ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക