കടുവ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരു അനുഭവം പങ്കുവെച്ച് നടന് അലന്‍സിയര്‍. ഇടയ്ക്ക് ഷാജി കൈലാസിന് വേറൊരു ലൊക്കേഷനില്‍ പോകേണ്ട അവസ്ഥയുണ്ടായെന്നും അതിനാല്‍ ഒരു രംഗം നടന് പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്തെന്നും അലന്‍സിയര്‍ പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകള്‍
ഉടനെ ഞാന്‍ രാജുവിന് ഒരു ഷേക്ക് ഹാന്‍ഡ് കൊടുത്തിട്ട് പറഞ്ഞു. താങ്കളുടെ സിനിമയില്‍ എനിക്ക് അഭിനയിക്കാന്‍ പറ്റിയില്ലെങ്കിലും ഈ സീനിലെങ്കിലും താങ്കളുടെ സംവിധാനത്തില്‍ അഭിനയിക്കാന്‍ പറ്റിയല്ലോ എന്ന്. ഒരു സീന്‍ എടുക്കുമ്പോള്‍ ഞാന്‍ തന്നെ രാജുവിനോട് പറഞ്ഞു . നിങ്ങള്‍ ഒരു ആക്ടര്‍ എന്നതിനേക്കാളും അതായത് ആക്ടറിനേക്കാള്‍ ഉപരി ക്യാമറയ്ക്ക് പിറകില്‍ നില്ക്കുന്ന നിങ്ങളിലെ ഡയറക്ടറെയാണ് എനിക്ക് കൂടുതല്‍ ഇഷ്ടം എന്ന് പറഞ്ഞു.
ു.
കടുവ പോലൊരു വലിയ സിനിമയില്‍ അവസരം തന്നതിന് സംവിധായകനോടും നിര്‍മാതാവിനോടും നന്ദിയുണ്ടെന്നും കടുവാക്കുന്നേല്‍ കുറുവാച്ചനും കുട്ടികള്‍ക്കും രണ്ടക്ഷരം പഠിപ്പിച്ചുകൊടുത്ത സ്കൂള്‍ മാഷായിട്ടാണ് ചിത്രത്തില്‍ തന്റെ കഥാപാത്രം വരുന്നതെന്നും അലന്‍സിയര്‍ പറഞ്ഞു.
ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. വിവേക് ഒബ്റോയാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജിനു എബ്രാഹാമാണ് കടുവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക