കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എച്ച്ആർഡിഎസ് പുറത്താക്കി. സ്വപ്നയ്ക്കെതിരായ അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നുവെന്ന് കാണിച്ചാണ് നടപടി.
സർക്കാർ നിരന്തരം വേട്ടയാടുന്നുവെന്ന് എച്ച്ആർഡിഎസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. എച്ച്ആർഡിഎസ് ഭരണകൂട ഭീകരതയുടെ ഇരയായി.
മുഖ്യമന്ത്രി സഭയിൽ നടത്തിയ പരാമർശം പരാതിയായി പരിഗണിച്ചാണ് നടപടിയെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. അതേസമയം സ്ഥാപനത്തിന്റെ ഉപദേശക സമിതിയിൽ സ്വപ്ന തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക