തിരുവനന്തപുരം: ഏരൂരിലെ കോൺഗ്രസ് നേതാവായിരുന്ന രാമഭദ്രനെ കൊലപ്പെടുത്തിയത് മുന്വൈരാഗ്യത്താലാണെന്ന് രണ്ടാം സാക്ഷി ശ്രീകുമാർ മൊഴി നൽകി.
തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിചാരണ പരിഗണിക്കുന്നത്. കേസിലെ ഒന്നാം പ്രതി ഗിരീഷിനെ മർദിച്ചതും രാമഭദ്രന് ജനങ്ങൾക്കിടയിലെ സ്വാധീനവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
രാമഭദ്രൻ മരിക്കുന്ന സമയത്ത് പഞ്ചായത്ത് ഭരിച്ചിരുന്നത് സിപിഎമ്മാണ്. എന്നാൽ, രാമഭദ്രന്റെ നേതൃത്വത്തിൽ കോൺഗ്രസ് ശക്തിപ്പെട്ടത് വരുന്ന തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് പ്രതികൾ വിശ്വസിച്ചു.
രാമഭദ്രനെ വകവരുത്താനായി പല തവണ ഗൂഢാലോചന നടത്തി ആക്രമണത്തിനു ശ്രമിച്ചെന്നും രണ്ടാം സാക്ഷി മൊഴി നൽകി. വരുന്ന ദിവസങ്ങളിൽ രാമഭദ്രന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള സാക്ഷികളെ വിസ്തരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക