തിരുവനന്തപുരം; നഗരത്തിൽ ആളില്ലാതിരുന്ന വീട് കുത്തി തുറന്ന് 14 പവന്റെ സ്വർണാഭരണങ്ങളും 4.5 ലക്ഷം രൂപയും കവർന്നു. വട്ടിയൂർക്കാവ് മൂന്നാംമൂട് മണലയം റോഡിൽ സ്വകാര്യ ആശുപത്രി ജീവനക്കാരി മിനി മോൾ ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിലായിരുന്നു മോഷണം.
മുൻ വശത്തെ വാതിൽ കുത്തിപ്പൊളിച്ച് കയറിയ മോഷ്ടാവ് കിടപ്പമുറിയിലെ അലമാരയിൽ സൂക്ഷിച്ച പണവും സ്വർണവും കവരുകയായിരുന്നു. മിനിമോൾ ശനിയാഴ്ച്ച രാവിലെ മുതൽ പുനലൂരിലായിരുന്നു.
രാത്രി മടങ്ങി എത്തിയ ഇവർ നേരെ അമ്മയുടെ വീട്ടിലേക്കു പോയി. അവിടെ നിന്ന് ഇന്നലെ രാവിലെ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
ശസ്ത്രക്രിയക്കു ആശുപത്രിയിൽ അടയ്ക്കാൻ രോഗികളിൽ നിന്നു വാങ്ങി വീട്ടിൽ സൂക്ഷിച്ച പണമാണ് മോഷണം പോയത്.
പൊലീസും വിരലടയാള വിദഗ്ധരും ഡ്വാഗ് സ്ക്വാഡും സ്ഥല ത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക