കാരണം കണ്ടെത്താനാകാത്ത തരത്തില്‍ പനി വരുന്നവരുടെ എണ്ണം അടുത്ത കാലത്തായി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
പനിയുടെ ലക്ഷണം കണ്ടാല്‍ മലേറിയയോ ഡെങ്കിപ്പനിയോ ടൈഫോയ്ഡോ ഒക്കെ ആണെന്ന് തോന്നുമെങ്കിലും ഈ രോഗങ്ങള്‍ക്കുള്ള പരമ്പരാഗത ചികിത്സയോട് പനി വന്ന രോഗി പ്രതികരിക്കാത്ത അവസ്ഥയുണ്ടെന്ന് മധുകര്‍ റെയ്ന്ബോ ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന് കണ്‍സല്‍റ്റന്റ് ഡോ. ഷര്‍വാരി ധബാഡെ പറയുന്നു.
കോവിഡ് ലക്ഷണങ്ങളും രോഗികളില്‍ കാണപ്പെടുന്നതിനാല്‍ രോഗനിര്‍ണയം പലപ്പോഴും ബുദ്ധിമുട്ടേറിയതാകുന്നു.
അതിസാരം, ഛര്‍ദ്ദി, തൊണ്ടവേദന, ചുമ എന്നീ ലക്ഷണങ്ങളോട് കൂടിയോ അല്ലാതെയോ പനി പ്രത്യക്ഷപ്പെടാറുണ്ട്. തുടക്കത്തില്‍ വൈറല്‍ ഫീവറാണെന്ന് തോന്നിപ്പിക്കുന്ന പനി രണ്ടാഴ്ചയ്ക്കുള്ളല്‍ ഹൈ ഗ്രേഡ് പനിയായി മാറാമെന്നും ഡോ. ഷര്‍വാരി മുന്നറിയിപ്പ് നല്കുന്നു.
കോവിഡിനും കാലാവസ്ഥാ മാറ്റങ്ങള്‍ക്കുമൊപ്പം ഉണ്ടാകുന്ന വിശദീകരിക്കാനാകാത്ത പനി ഡോക്ടര്‍മാര്‍ക്ക് ആശയക്കുഴപ്പവും ഉണ്ടാക്കാറുണ്ട്. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ പലപ്പോഴും രോഗങ്ങളുടെ തോത് വര്‍ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക