നീണ്ട ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി ബോളിവുഡിലേക്ക് തിരിച്ചെത്തുകയാണ് നടൻ ആമിർ ഖാൻ. ലാൽ സിങ് ഛദ്ദയിലൂടെയാണ് താരം എത്തുന്നത്. ഏതാണ്ട് നാല് വർഷത്തെ ഇടവേളയായിരുന്നു ആമിർ എടുത്തത്. ആമിർ ഖാനും കരീന കപൂറുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.
സ്ഥിര നിക്ഷേപ പലിശ നിരക്ക് വർധിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ
എന്നാൽ ഇതിനിടെ സമൂഹ മാധ്യമങ്ങളിൽ ആമിർ ഖാനെതിരെ ഹാഷ്ടാഗുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ആമിർ ഖാന്റെ ചിത്രങ്ങൾ കാണരുതെന്നും ഇവ ബഹിഷ്കരിക്കണം എന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് ഹാഷ്ടാഗുകൾ. ആമിർ ചിത്രം പികെയിലെ ചില രംഗങ്ങളും സത്യമേവ ജയതേ എന്ന പരിപാടിയില്‍ പറഞ്ഞ ചില പരാമര്‍ശങ്ങളും ചൂണ്ടിക്കാട്ടിയാണ് വിദ്വേഷ പ്രചാരണം ഉയരുന്നത്.
‘തല്ലുമാല’യ്ക്ക് യു/എ സർട്ടിഫിക്കറ്റ്; 12ന് തീയേറ്ററുകളിലെത്തും
തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങൾക്കെതിരെ ആമിർ തന്നെ രംഗത്ത് വന്നു. തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ വേദനിപ്പിക്കുന്നുണ്ടെന്നും ഈ രാജ്യത്തോട് സ്നേഹമില്ലാത്ത ആളാണെന്നാണ് എന്നെ കുറിച്ച് പ്രതിഷേധിക്കുന്നവർ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അത് തീർത്തും അസത്യമായൊരു കാര്യമാണ്. അതിൽ തനിക്ക് സങ്കടമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
ഇംഗ്ലീഷ് വമ്പന്മാരായ ആഴ്സനലിന്റെ ഗോളി ബേൺഡ് ലെനോ ക്ലബ് വിടുന്നു
ദയവായി സിനിമ കാണുക എന്നും സിനിമകൾ ബഹിഷ്കരിക്കരുതന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിൽ താൻ രാജ്യത്തോട് ഇഷ്ടമില്ലാത്തവർ ആണെന്ന് കരുതുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക