നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇ ഡി വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് റിപോർട്ടുകൾ. ഡല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡ് ഓഫീസില്‍ ഉള്‍പ്പടെ നടത്തിയ റെയ്ഡുകളില് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് നടപടി.
യങ് ഇന്ത്യന്‍ എന്ന കമ്പനിയിലെ 76 ശതമാനം ഓഹരികളുടെ ഉടമകള്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ്. ഈ കമ്പനിയിലേക്ക് 2019 വരെ ഷെല്‍ കമ്പനികളിൽ നിന്ന് പണം കൈമാറ്റം ചെയ്യപ്പെട്ടുവെന്ന രേഖകളാണ് ഇ ഡിയ്ക്ക് റെയ്ഡിൽ നിന്നും ലഭിച്ചിരിക്കുന്നത്.
യങ് ഇന്ത്യയ്ക്ക് കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡോടെക്സ് മെര്‍ച്ചന്‍ഡൈസ് എന്ന കമ്പനിയിൽ നിന്ന് ഒരു കോടി രൂപ ലഭിച്ചതിന്റെ രേഖകള്‍ നേരത്തെ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിരുന്നു. ഇതില്‍ അൻപത് ലക്ഷം രൂപ കോണ്‍ഗ്രസിന് കൈമാറിയാണ് അസോസിയേറ്റഡ് ജേര്‍ണല്‍സിന്റെ ഓഹരി യങ് ഇന്ത്യ വാങ്ങിയത്. ഇത് സംബന്ധിച്ച് സോണിയയെയും രാഹുലിനെയും ഇ ഡി വിശദമായി ചോദ്യം ചെയ്തിരുന്നു. സോണിയ ഗാന്ധിയെ 3 ദിവസവും രാഹുൽ ഗാന്ധിയെ 5 ദിവസവുമാണ് നേരത്തെ ചോദ്യം ചെയ്തത്.
നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസിലെ വിചാരണ സ്റ്റേ ചെയ്യണമെന്ന സോണിയ ഗാന്ധിയുടെയും, രാഹുല്‍ ഗാന്ധിയുടെയും ആവശ്യം 2016 ല്‍ സുപ്രീം കോടതി തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക