അഹമ്മദാബാദ്: ചികിത്സിക്കാൻ പണമില്ലാത്തതിനെ തുടർന്ന് ജനിച്ചു മൂന്ന് മണിക്കൂർ മാത്രം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കൾ പാടത്ത് ഉപേക്ഷിച്ചു. സബര്‍ക്കണ്ട ജില്ലയിലെ ഗംഭോയി എന്ന ഗ്രാമത്തില്‍ ആണ് സംഭവം.
ഏഴാം മാസത്തിൽ പ്രസവിച്ച കുഞ്ഞിന് വെറും ഒരു കിലോഗ്രാം മാത്രമാണ് തൂക്കമുണ്ടായിരുന്നത്. ഇതേ തുടർന്ന് ആണ് പെൺകുഞ്ഞിനെ ജിതേന്ദ്രസിംഗ് എന്നയാളുടെ പാടത്ത് ഉപേക്ഷിച്ചത്.
രാവിലെ പാടത്തു വന്നപ്പോള്‍ മണ്ണിടയില്‍ എന്തോ അനങ്ങുന്നത് കണ്ട് സംശയം തോന്നിയ ജിതേന്ദ്രസിംഗ് അടുത്തുള്ളവരെ വിളിച്ച് മണ്ണുനീക്കി നോക്കിയപ്പോഴാണ് കുഞ്ഞിന്റെ കൈ കാണുന്നത് .ഉടന്‍ തന്നെ കുഞ്ഞിനെ പുറത്തെടുത്ത് അടുത്തുള്ള ഹിമ്മത്നഗര്‍ സിവില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സംഭവത്തിൽ മാതാപിതാക്കളായ മഞ്ജുള ബജാനി, ശൈലേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ ആരോഗ്യം തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക