ഷൂട്ടിംഗ് വേളയിൽ ചലച്ചിത്ര താരങ്ങൾക്ക് നിരവധി അപകടങ്ങൾ സംഭവിക്കാറുണ്ട്. അത്തരമൊരു അനുഭവം ഓർത്തെടുക്കുന്നതിനിടെ പ്രേംകുമാർ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ‘അരങ്ങ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പുന്നമടക്കായലിൽ പ്രേംകുമാർ മുങ്ങിത്താണ് മരണത്തെ മുഖാമുഖം കണ്ടിരുന്നു. ഫ്ളവേഴ്സ് ഒരു കോടിയിലാണ് പ്രേംകുമാർ ഇക്കാര്യം പറഞ്ഞത്.ഇപ്പോഴും ഓർക്കുമ്പോൾ തന്നെ ബുദ്ധിമുട്ടാണ്. ആദ്യം മുങ്ങി, പൊങ്ങി. പിന്നീടും മുങ്ങി. അങ്ങനെ മൂന്ന് തവണ മുങ്ങി പൊങ്ങി….’
അരങ്ങിൽ ഊമയായ വ്യക്തിയായാണ് പ്രേംകുമർ അഭിനയിച്ചത്. ഒരു ബോട്ടിൽ വച്ച് ചോദ്യംചെയ്യുന്ന രംഗത്തിനിടെയായിരുന്നു അപകടം. ബോട്ടിൽ ചോദ്യം ചെയ്യുന്നതിനിടെ കായലിലേക്ക് എടുത്ത് ചാടണമെന്നതായിരുന്നു രംഗം
. പക്ഷേ തനിക്ക് നീന്തൽ അറിയില്ലെന്ന് പ്രേംകുമാർ സംവിധായകനെ അറിയിച്ചു. എന്നാൽ പ്രദേശത്തെ നീന്തൽ വിദഗ്ധരേയും മുങ്ങൾ വിദഗ്ധരേയും എത്തിച്ചിട്ടുണ്ടെന്നും അതുകൊണ്ട് പേടിക്കാനില്ലെന്നുമുള്ള സംവിധായകന്റെ ഉറപ്പിൽ പ്രേംകുമാർ ചിത്രീകരണത്തിനിടെ പുന്നമടക്കായലിലേക്ക് എടുത്ത് ചാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക