കഞ്ചിക്കോട് പെപ്സികോ ഇപ്പോഴും പൂട്ടികിടക്കുകയാണ്. ഏതാണ്ട് രണ്ട് വർഷത്തോളമായി പൂട്ടിക്കിടക്കുന്ന കഞ്ചിക്കോട് പെപ്സികോ ഇനി തുറക്കുകയില്ലെന്നാണ് മാനേജ്മന്റ് അറിയിച്ചിരിക്കുന്നത്.
‘തിരുവനന്തപുരത്തെ പോലെ മലബാറിലും ഓണാഘോഷം; മലബാർ മഹോത്സവം പുനരാരംഭിക്കും’
ഇനി കമ്പനി തുറക്കുകയില്ല, അതിനാൽ തന്നെ ജോലി നഷ്ടപെട്ട എല്ലാ കരാർ തൊഴിലാളികൾക്കും കമ്പനി നഷ്ടപരിഹാരം നൽകുമെന്ന് പെപ്സി-വരുൺ ബ്രൂവറീസ് മാനേജ്മന്റ് വ്യക്തമാക്കി.
‘തല്ലുമാല’യ്ക്ക് അഡ്വാന്‍സ് റിസര്‍വേഷനിലൂടെ മാത്രം ഒരു കോടി?
ഏതാണ്ട് ആയിരത്തോളം തൊഴിലാളികളാണ് ഇവിടെയുള്ളത്. സ്ഥാപനം തുറക്കണമെന്ന് തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഓണത്തിന് മുൻപ് തന്നെ നഷ്ടപരിഹാരം സംബന്ധിച്ച രൂപരേഖയുമായി വീണ്ടും ചർച്ചയ്ക്ക് തയ്യാറാണെന്നും മാനേജ്മന്റ് അറിയിച്ചു. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചർച്ച നടന്നിരുന്നു.
എനിക്ക് ചുറ്റുമുള്ള ആളുകളെ കണ്ട് പ്രണവ് പറഞ്ഞ കമന്റ് ഇതായിരുന്നു: കല്യാണി പ്രിയദര്ശന്
ഈ ചർച്ചയിലാണ് അന്തിമ തീരുമാനം എടുത്തിട്ടുള്ളത്. വരുൺ ബ്രൂവറീസ് ആണ് പെപ്സിയുടെ ഉൽപാദന ഫ്രാഞ്ചൈസി. 2020 ലായിരുന്നു സമരത്തെ തുടർന്ന് കമ്പനി ലോക്കൗട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക