നമ്മുടെ രാജ്യത്തടക്കം പല രാജ്യങ്ങളിലും ലിംഗനിർണയം നിയമവിരുദ്ധമാണ് .എന്നാൽ ചില രക്ഷകർത്താക്കൾ ഒരു കൗതുകത്തിന്റെ പേരിൽ ഇത് അറിയാൻ ആഗ്രഹിക്കുന്നു .ഉദാഹരണത്തിന് കുഞ്ഞിന് പേര് വയ്ക്കുക, വസ്ത്രങ്ങൾ തയ്യാറാക്കി വയ്ക്കുക എന്നിവയ്ക്കായി ലിംഗം അറിയാൻ ആഗ്രഹിക്കുന്നു . ഗർഭിണിയുടെ ചില ശാരീരിക ലക്ഷണങ്ങളിലൂടെ കുഞ്ഞിന്റെ ലിംഗം അറിയാനാകും എന്ന് ചിലർ വിശ്വസിക്കുന്നു. എന്നാൽ ഇതിന് ശാസ്ട്രീയമായ ആധികാരികത തെല്ലുമില്ല.
ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ 80 ഗർഭിണികളിൽ അമ്മയുടെ ആരോഗ്യവും കുഞ്ഞിന്റെ ലിംഗവും തമ്മിൽ പഠനം നടത്തി. പെൺകുഞ്ഞുങ്ങൾ ഉള്ള അമ്മമാരിൽ രക്തത്തിൽ കൂടുതലായി ഇൻഫ്ളമേറ്ററി കോശങ്ങൾ കണ്ടെത്തി.ഇൻഫ്ളമേറ്ററി കോശങ്ങൾ ശരീരത്തിൽ കൂടുതായി ഉത്പാദിപ്പിച്ചാൽ അത് പ്രതിരോധത്തെ കുറയ്ക്കും .ഇത് പെട്ടെന്ന് രോഗങ്ങൾ ഉണ്ടാകാൻ കാരണമാകും .
ആൺകുഞ്ഞുങ്ങളെ വഹിച്ച അമ്മമാരിൽ ഈ കോശങ്ങൾ കൂടുതലായി കണ്ടില്ല .ഇൻഫ്ളമേറ്ററി കോശങ്ങൾ ആസ്ത്മ പോലുള്ള പ്രശ്നങ്ങൾ ഗർഭിണികളിൽ ഉണ്ടാക്കും . ചുരുക്കി പറഞ്ഞാൽ പെൺകുഞ്ഞുങ്ങൾ ഉള്ള അമ്മമാർക്ക് രോഗങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത ആൺകുഞ്ഞുങ്ങളെ വഹിക്കുന്ന അമ്മമാരെക്കാൾ കൂടുതലാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക