വഡോദര: റെയിൽവേയിൽ ജോലി ലഭിക്കാനായി ഉദ്യോഗാർഥി നടത്തിയ തട്ടിപ്പ് പദ്ധതി പൊളിഞ്ഞു. ഇരുവരും അറസ്റ്റിലായെങ്കിലും വിചിത്രമായ തട്ടിപ്പുബുദ്ധി അധികൃതരെയും നടുക്കി.
ബയോമെട്രിക് പരിശോധനയിൽ കടന്നുകൂടാൻ തന്റെ കൈവിരലിലെ തൊലി നീക്കം ചെയ്ത് കൂട്ടുകാരനായ രാജ്യഗുരു ഗുപ്തയുടെ വിരലിൽ വച്ചുപിടിപ്പിക്കുകയാണ് ഉദ്യോഗാർഥിയായ മനീഷ് കുമാർ ചെയ്തത്.
സമർഥനായ രാജ്യഗുരു പരീക്ഷയെഴുതിയാൽ തനിക്കു ജോലി ഉറപ്പാണെന്നു മനീഷ് കണക്കുകൂട്ടി.
ബയോമെട്രിക് പരിശോധനയിൽ വിരലടയാളം ശരിയാകാത്തതുമൂലം രാജ്യഗുരുവിനെ ഗേറ്റിൽ തടഞ്ഞു. സംശയം തോന്നിയ ഇൻവിജിലേറ്റർ വിരൽ പരിശോധിച്ചപ്പോൾ, വച്ചുപിടിപ്പിച്ച തൊലി അടർന്നുവീണു.
ചൂടാക്കിയ പാത്രത്തിൽ വിരൽവച്ചു പൊള്ളിച്ചാണ് മനീഷ് കൈവിരലിലെ തൊലി വേർപെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക