ഗുജറാത്തിലെ മുന്ദ്ര പോർട്ട് വഴിയുള്ള മയക്കുമരുന്ന് കടത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഡൽഹി സ്വദേശികളായ ഹർപ്രീത് സിംഗ് തൽവാർ, പ്രിൻസ് ശർമ എന്നിവരാണ് അറസ്റ്റിലായത്.
രാജ്യത്തെ 20 ഇടങ്ങളിൽ നടത്തിയ തെരച്ചിലിന് തുടർച്ചയായാണ് എൻഐഎ നടപടി.
ഗാന്ധിയുടെയും പട്ടേലിന്റേയും മണ്ണിൽ ആരാണ് മയക്കുമരുന്ന് ഒഴുക്കുന്നത് എന്ന് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു. ഗുജറാത്തിലേക്ക് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് ഒഴുകുന്നെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
മയക്കുമരുന്ന് കണ്ടെത്തിയിട്ടും തുറമുഖ ഉടമയെ ചോദ്യം ചെയ്യാത്തതെന്നും എന്തുകൊണ്ട് ഗുജറാത്തിൽ മയക്കുമരുന്ന് കടത്തുന്നവരെ് എൻ സി ബി പിടികൂടുന്നില്ല എന്നും രാഹുൽ തന്റെ ട്വിറ്ററിൽ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക