ഹൈദരാബാദ്: ഹൈദരാബാദിലെ സ്വകാര്യ ആശുപത്രില്‍ ശ്വാസതടസത്തെ തുടര്‍ന്ന് എത്തിയ യുവതിയുടെ മൂക്കില്‍ നിന്നും പുറത്തെടുത്തത് 150 പുഴുക്കളെ. കൊറോണയെ തുടര്‍ന്ന് ബാക്ക് ഫംഗസ് (മ്യൂക്കോര്‍മൈക്കോസിസ്) ബാധിച്ചതായിരുന്നു. മൂക്കില്‍ പൂപ്പല്‍ ബാധയും ഉണ്ടായി. ഇതിന് പിന്നാലെയാണ് ശ്വാസതടസം മൂലം ബോധം പോയ യുവതിയെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചത്.
പരിശോധനയില്‍ മൂക്കില്‍ 150 ഓളം പുഴുക്കളെ നീക്കം ചെയ്യുകയായിരുന്നു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂല് ജില്ലയിലെ 50 വയസുള്ള വീട്ടമ്മയാണ് പൂപ്പല്‍ ബാധയെ തുടര്‍ന്ന് ബുദ്ധിമുട്ടിയത്.
യുവതിയ്ക്ക് ആറ് മാസം മുന്‍പാണ് കൊറോണ ബാധിച്ചത്. രോഗമുക്തയായതിന് ശേഷം യുവതിയെ ബ്ലാക്ക് ഫംഗസ് ബാധിക്കുകയായിരുന്നു.
കൊറോണാനന്തരമായി നേരത്തെ ശ്വാസതടസം അനുഭവപ്പെട്ടതിനാല്‍ ബ്ലാക്ക് ഫംഗസ് ബാധിച്ചതിന് ശേഷമുള്ള ബുദ്ധിമുട്ടുകള്‍ യുവതി കാര്യമാക്കിയെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം ശ്വാസ തടസം മൂലം ബോധരഹിതയായി ആശുപത്രിയിലെത്തിയതിന് ശേഷമാണ് അപകടം മനസിലായത്.
പൂപ്പല്‍ ബാധിച്ച യുവതിയുടെ മൂക്കില്‍ ഈച്ചകള്‍ പ്രവേശിക്കുകയും പുഴുക്കളായി പെറ്റുപെരുകുകയുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക