തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയാളെ അറസ്റ്റു ചെയ്തു. അമൃത്സര്‍ സ്വദേശി സച്ചിന് ദാസിനെയാണ് അറസ്റ്റ് ചെയ്ത് കേരളത്തിൽ എത്തിച്ചത് . പഞ്ചാബില്‍നിന്നു അറസ്റ്റ് ചെയ്ത ഇയാളെ തിരുവനന്തപുരത്തെത്തിച്ച് കോടതിയില്‍ ഹാജരാക്കി.
ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇയാളെ ചോദ്യം ചെയ്യുന്നതിനായി മൂന്നു ദിവസത്തെ കസ്റ്റഡിയാവശ്യപ്പെട്ട് അന്വേഷണസംഘം വെള്ളിയാഴ്ച കോടതിയെ സമീപിക്കും. പോലീസ് പിടിയിലാകുമ്ബോള്‍ ഇയാളില്‍നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍, വ്യാജ ഡ്രൈവിങ് ലൈസന്‍സുകള്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ പോലീസ് കണ്ടെടുത്തു.
ആറു മാസംകൊണ്ട് ബിരുദം ലഭിക്കുമെന്ന പരസ്യം നല്കി വന്‍ തുകക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ അച്ചടിച്ച് നല്‍കുന്നതാണ് ഇയാളുടെ രീതി. മഹാരാഷ്ട്രയിലെ ബാബാ സാഹേബ് അംബേദ്കര്‍ സര്‍വകലാശാലയുടെ ബി.കോം. സര്‍ട്ടിഫിക്കറ്റായിരുന്നു സ്വപ്നാ സുരേഷിനുവേണ്ടി ഇയാൾ നിർമിച്ചു കൊടുത്തത് . ഒരു ലക്ഷം രൂപ വാങ്ങിച്ചു എന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക