ഭോപാല്‍: മധ്യപ്രദേശില്‍ ചികിത്സ ലഭിക്കാതെ അഞ്ചുവയസുകാരന് അമ്മയുടെ കൈകളില്‍ കിടന്ന് മരിച്ചു. ജബല്‍പൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ അനാസ്ഥയാണ് കുട്ടിയുടെ ജീവന് കളഞ്ഞത്.
അസുഖബാധിതനായ അഞ്ചുവയസുകാരന് റിഷിയെയും കൊണ്ടാണ് സഞ്ജയ് പാന്ദ്രെയും കുടുംബവും ആശുപത്രിയിലെത്തിയത്. ആശുപത്രിക്കു പുറത്ത് മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഒരാള്‍ പോലും കുട്ടിയെ പരിശോധിക്കാന്‍ തയാറായില്ല. ഒടുവില്‍ നിസ്സഹായരായ മാതാപിതാക്കളുടെ കണ്മുന്നില് കിടന്ന് കുഞ്ഞ് മരിക്കുകയായിരുന്നു.
തന്റെ ഭാര്യ വ്രതത്തിലായിരുന്നതിനാല് താമസിച്ചാണ് എത്തിയതെന്നാണ് ഇതെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക