കൊച്ചി: കോൺഗ്രസ് വഴി തടയലിനെതിരെ പ്രതികരിച്ച നടൻ ജോജുവിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ പൊതുഗതാഗതം തടസ്സപ്പെടുത്തിയ കുറ്റം റദ്ദാക്കാനാവില്ലെന്നു ഹൈക്കോടതി.
അതേസമയം, ജോജുവിനെ ദേഹാപദ്രവം ഏൽപിച്ചെന്നും അസഭ്യം പറഞ്ഞുവെന്നും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ഒഴിവാക്കി. ജോജുവിന്റെ പരാതിയിൽ മരട് പൊലീസ് കേസ് എടുത്തിരുന്നു.
ടോണി ചമ്മണി ഉൾപ്പെടെ പ്രതികൾ കേസ് റദ്ദാക്കാൻ നൽകിയ ഹർജിയാണു ജസ്റ്റിസ് സിയാദ് റഹ്മാൻ പരിഗണിച്ചത്. പരാതി ഒത്തുതീർപ്പാക്കിയെന്നും കേസ് റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്നും വ്യക്തമാക്കി ജോജു സത്യവാങ്മൂലം നൽകിയിരുന്നു. വ്യക്തിപരമായി പരാതി പിൻവലിച്ചാലും പൊതുജനത്തിന് എതിരെയുള്ള കുറ്റം റദ്ദാക്കാനാവില്ലെന്നു കോടതി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക