ഇസ്രായേലില്‍ കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തിയ മലയാളി ദമ്പതികള്‍ക്കെതിരെ പോലീസ് കേസെടുത്തു.
തൃശൂര്‍ പരിയാരം സ്വദേശികളായ ലിജോ ജോസ്, ഭാര്യ ഷൈനി എന്നിവര്‍ക്കെതിരെയാണ് ചാലക്കുടി പൊലീസ് കേസെടുത്തത്. ഒളിവില്‍ കഴിയുന്ന ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കുമെന്നും സൂചനയുണ്ട്.
ചിട്ടി തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടവര്‍ ഇസ്രായേലിലും കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
ഇസ്രായേലില്‍ ജോലി ചെയ്തു വന്നിരുന്ന ലിജോയും ഷൈനിയും പെര്‍ഫെക്ട് കുറീസ് എന്ന പേരിലാണ് ചിട്ടി കമ്പനി നടത്തിവന്നിരുന്നത്.
ആദ്യമാദ്യം പണം നിക്ഷേപിച്ചവര്‍ക്കെല്ലാം കൃത്യമായി പണം തിരികെ നല്കി ഇരുവരും വലിയ രീതിയില്‍ ജനങ്ങളുടെ വിശ്വാസമാര്ജിച്ചു. 300 ഓളം പേരാണ് പിന്നീട് ചിട്ടി കമ്പനിയില്‍ വന്‍ തുക നിക്ഷേപിച്ചത്.
ഇസ്രായേലില്‍ നിയമാനുസൃതമായി ചിട്ടി കമ്പനി നടത്താന്‍ സാധിക്കാത്തതിനാല്‍ ഇവര്‍ പറയുന്ന പോസ്റ്റ് ഓഫിസ് അക്കൗണ്ടിലേക്കാണ് പലരും പണമയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക