തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത.
ഹൈക്കോടതിയുടെ ഇടക്കാലവിധി ഒരുഭാഗത്തിന്റെ വാദം മാത്രം കേട്ടാണ്. സർക്കാർ അതിന് കൂട്ടുനിന്നുവെന്നും ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോ വിശ്വാസികൾക്ക് അയച്ച സർക്കുലറിൽ ആരോപിക്കുന്നു.
തുറമുഖ നിർമാണം 80 ശതമാനം പൂർത്തിയായെന്ന സർക്കാർ വാദം കള്ളമാണ്. 30 ശതമാനം പോലും പൂർത്തിയായിട്ടില്ലെന്നും സർക്കുലറിൽ പറയുന്നു.
വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ അനുവദിച്ച വാടകത്തുക അപര്യാപ്തമാണ്. 5,500 രൂപയ്ക്ക് വീട് കിട്ടില്ലെന്നും സർക്കുലർ കുറ്റപ്പെടുത്തുന്നു.
ഏഴിന ആവശ്യങ്ങൾ നേടിയെടുക്കുംവരെ സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകണം. പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും അധികാരികളിൽനിന്ന് കൃത്യമായ മറുപടി കിട്ടിയില്ല.
തുറമുഖ കരാറുകാരോട് ചേർന്ന് മത്സ്യത്തൊഴിലാളികൾക്കെതിരെ സർക്കാർ കോടതിയിൽ മൊഴി നൽകിയെന്നും സർക്കുലറിൽ ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക