ഓണവിപണിയിൽ ശ്രദ്ധേയമാകുകയാണ് മണ്ണാർക്കാടൻ നേന്ത്രക്കായ. ഹോർട്ടികോർപ്പും പൊതുവിപണിയിലുമായി 300 ടൺ നേന്ത്രക്കായയാണ് മണ്ണാർക്കാട് നിന്ന് കയറ്റി അയച്ചത്. ഹോർട്ടികോർപ് മാത്രം മണ്ണാർക്കാട് താലൂക്കിൽ നിന്ന് 150 ടൺ വാഴക്കുലകളാണ് വാങ്ങിയത്.
ദുല്‍ഖര്‍ നായകനായി ബോളിവുഡ് ത്രില്ലർ ചിത്രം ‘ചുപ്’
കാലാവസ്ഥ ചതിച്ചില്ലെങ്കിൽ ഓണ വിപണിയിൽ എന്നും മണ്ണാർക്കാടൻ നേന്ത്രക്കായയുടെ ആധിപത്യമാണ് ഉണ്ടാകാറുള്ളത് . തൃശൂർ മുതൽ കോട്ടയം, കൊല്ലം വരെയുള്ള ജില്ലകളിലെ മാർക്കറ്റുകളിൽ മണ്ണാർക്കാടൻ കായ എത്തും. വിഎഫ്പിസികെ വഴിയാണ് പ്രധാനമായും വാഴക്കുലകൾ കർഷകരിൽ നിന്ന് എടുക്കാറുള്ളത്.
രാജ്പഥ് ഇനി ഓർമ; ‘കര്‍ത്തവ്യപഥ്’ എന്ന് പേര് മാറ്റി കേന്ദ്രസർക്കാർ
ഇതുമൂലം കർഷകർക്ക് ന്യായ വില ഉറപ്പാക്കാൻ കഴിയാറുണ്ട്. മാച്ചാംതോട്, കാഞ്ഞിരപ്പുഴ, വിയ്യക്കുർശ്ശി, തെങ്കര, കുമരംപുത്തൂർ, കോട്ടോപ്പാടം എന്നിവിടങ്ങളിലെ വിഎഫ്പിസികെയുടെ കേന്ദ്രങ്ങൾ വഴിയാണ് വിപണനം നടത്തുന്നത്. വിഎഫ്പിസികെയിൽ നിന്ന് ഹോർട്ടികോർപ് മൊത്തമായി വാങ്ങുകയാണ് ചെയ്യുന്നത്.
നച്ചത്തിരം നഗര്‍ഗിരത് പാ രഞ്ജിത്തിന്റെ ഏറ്റവും മികച്ച സിനിമ; രജനികാന്ത്
ഇത്തവണ പൊതുവിപണി കൂടുതൽ സജീവമായതോടെ കർഷകർ വിഎഫ്പിസികെയെ ഒഴിവാക്കിയും കുലകൾ വിറ്റഴിച്ചു. മണൽ കലർന്ന മണ്ണാർക്കാടിന്റെ മണ്ണ് വാഴകൃഷിക്ക് അനുയോജ്യമാണ്. നല്ല തുക്കവും വലുപ്പവും ഉള്ള കായകളായതിനാൽ മണ്ണാർക്കാടൻ നേന്തയ്ക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. 2018, 2019 വർഷത്തെ മഴക്കെടുതിക്കും തുടർന്നുള്ള രണ്ട് വർഷത്തെ കോവിഡ് പ്രതിസന്ധിക്കും ശേഷം ഇത്തവണ വാഴക്കുല വിപണി സജീവമായി. മുൻ വർഷങ്ങളിൽ ഏഴ് രൂപയ്ക്കു വരെ ഒരു കിലോ നേന്ത്രക്കായ വിറ്റിരുന്നതായി കർഷകർ പറഞ്ഞു.
ഇത്തവണ 35 മുതൽ 45 രൂപവരെ കർഷകർക്ക് ലഭിക്കുന്നുണ്ട്. ശരാശരി ചെലവ് കഴിച്ച് 200 രൂപവരെ ലാഭം ലഭിക്കുന്നുണ്ട്. വളരെ അപൂർവമായേ ഇങ്ങനെ ലഭിക്കാറുള്ളു. മുൻവർഷങ്ങളിലെ പ്രതിസന്ധികളെ മറികടന്ന് ഇത്തവണ വാഴക്കർഷകന് സമൃദ്ധിയുടെ പൊന്നോണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക