കണ്ണൂരിൽ നടന്ന കേരള വനിതാ കമ്മീഷൻ അദാലത്തിൽ പരിഗണിച്ച 43 പരാതികളിൽ 13 എണ്ണം തീർപ്പാക്കി. നാലെണ്ണത്തിൽ റിപ്പോർട്ട് തേടി. 24 എണ്ണം അടുത്ത സിറ്റിംഗിനായി മാറ്റിവെച്ചു. രണ്ട് പരാതികളിൽ കൗൺസലിംഗിന് നിർദേശം നൽകി.
ഗാർഹിക പീഡനം, സ്വത്ത് തർക്കം, തൊഴിലിടങ്ങളിലെ പീഡനം എന്നിവ സംബന്ധിച്ച പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ വനിതാ കമ്മീഷൻ അംഗം ഇ എം രാധ, അഭിഭാഷക പാനലിലെ പത്മജ പത്മനാഭൻ, കെ എം പ്രമീള, കൗൺസലർ മാനസ എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക