പരസ്യമായ പ്രസ്താവന ചൂണ്ടിക്കാട്ടി കെ.എം.ഷാജിയോട് വിശദീകരണം തേടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍.
വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിൽ പാര്‍ട്ടി വേദികളിലാണ് പറയേണ്ടതെന്നും . ഷാജി വിദേശത്തുനിന്ന് എത്തിയാലുടന്‍ ഇതേക്കുറിച്ച് നേതൃത്വം സംസാരിക്കുമെന്നും തങ്ങൾ വ്യക്തമാക്കി.
പ്രവര്‍ത്തകസമിതി യോഗത്തില്‍ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നും യോഗത്തിനുശേഷം ഷാജി തന്നെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു . ലീഗ് പ്രവര്‍ത്തകസമിതി യോഗത്തിൽ വിമര്‍ശനം ഉയർന്ന സംഭവത്തിൽ
പാര്‍ട്ടി നേതൃത്വം നേതാക്കളെ തിരുത്തുന്നതില്‍ എന്താണ് തെറ്റെന്നായിരുന്നു ഷാജിയുടെ പ്രതികരണം .
അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികമാണെന്നും എന്തു വിമര്‍ശനം ഉണ്ടായാലും ശത്രുപാളയത്തില്‍ പോകില്ലെന്നും ഷാജി ഒരു പരിപാടിക്കിടെ പറഞ്ഞിരുന്നു .
തനിക്കെതിരെ കാര്യമായ വിമര്‍ശനം ഉണ്ടായിട്ടില്ലെന്ന് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും പറഞ്ഞുവെന്ന്ചൂ ണ്ടിക്കാട്ടിയാണ് വിമര്‍ശിച്ചാലും അതിലെന്താണ് തെറ്റെന്ന് ഷാജി ചോദിച്ചത്. അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികമാണ്. അത്തരം ഭിന്നതകള്‍ യഥാസമയം പരിഹരിച്ച് മുന്നോട്ടു പോകുംമെന്നുമായിരുന്നു ഷാജിയുടെ പ്രസംഗം..
പ്രതികരിക്കാൻ ഇവിടെ എഴുതുക