ധർമപുരി: തമിഴ്നാട് ധര്‍മപുരിയില്‍ പ്രണയബന്ധത്തിനു തടസം നിന്ന ഭര്‍ത്താവിനെ ഇരുപത്താറുകാരി അടിച്ചു കൊന്ന് കത്തിച്ചു. കാമുകന്റെയും കൂട്ടുകാരന്റെയും സഹായത്തോടെയാണ് ക്രൂരകൃത്യം. ഇവർക്ക് രണ്ടു വയസ്സുള്ള കുട്ടിയുമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ടു മൂന്നുപേര്‍ അറസ്റ്റിലായി. ധര്‍മരി നരസിപൂരിലെ ശ്മശാനത്തില്‍ പാതി കത്തിയ നിലയില്‍ രണ്ടാഴ്ച മുന്‍പാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.
മുഖമില്ലാത്തതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പാന്റിന്റെ പോക്കറ്റില്‍ നമ്പര്‍ കത്തിപോകാത്ത ആധാര്‍ കാര്‍ഡ് പൊലീസിനു കിട്ടി.
പൊന്നാഗരം സോംപെട്ടിയിലെ മണി(30) എന്നയാളുടേതായിരുന്നു ആധാര്‍. വീട്ടിലെത്തിയ പൊലീസുകാരോടു ഒരാഴ്ചയായി മണിയെ കാണാനില്ലെന്നായിരുന്നു ഭാര്യ ഹംസവല്ലിയുടെ മറുപടി.
മൂന്നുകൊല്ലം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഡ്രൈവറായി ജോലി ചെയ്യുന്ന മണി ആഴ്ചയില്‍ ഒരുദിവസമാണു വീട്ടിലെത്തിയിരുന്നത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന ഹംസവല്ലി കോളജ് പഠനകാലത്തെ കാമുകന് സന്തോഷുമായി ഇതിനിടയ്ക്കു ബന്ധം സ്ഥാപിച്ചു.
ഫോണ്‍ വിളികള്‍ പിരിയാന്‍ വയ്യാത്ത ഘട്ടത്തിലെത്തിയപ്പോഴാണു മണി ഇക്കാര്യം അറിയുന്നത്.
ഇതിനെ ചൊല്ലിയുള്ള വഴക്കിനൊടുവില്‍ മണി ഭാര്യയെ തല്ലുകയും ചെയ്തു. ഇക്കാര്യം കാമുകനെ അറിയച്ച ഹംസവല്ലി മണിയുടെ ശല്യം ഒഴിവാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക