ന്യൂഡൽഹി: അവശ്യമരുന്നുകളുടെ പട്ടികയിൽനിന്നു ഇന്ത്യ പുറത്താക്കിയ റാനിറ്റിഡിൻ ഗുളികയെ കേരളത്തിലെ സർക്കാർ ആശുപത്രികളിലടക്കം ഡോക്ടർമാർ യഥേഷ്ടം കുറിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.
ഈ ഗുളികയുടെ വിൽപന പല രാജ്യങ്ങളിലും വിലക്കിയിട്ടുണ്ട്.റാണിറ്റിഡിൻ കുറഞ്ഞ വിലയ്ക്ക് മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമാണെന്ന് ഡോക്ടർമാർ സമ്മതിക്കുന്നു. ഈ ഗുളിക സ്വന്തമായി വാങ്ങുന്നവരുണ്ട്.
സാൻഡാക്കിന്റെ നിർമ്മാതാക്കളായ ഗ്ലാക്സോ സ്മിത്ത്ക്ലൈൻ നേരത്തെ ഈ മരുന്ന് വിപണിയിൽ നിന്ന് സ്വമേധയാ പിൻവലിച്ചിരുന്നു. എന്നിരുന്നാലും, ചില ഇന്ത്യൻ കമ്പനികൾ ഇപ്പോഴും അതേ ബ്രാൻഡ് നാമത്തിൽ റാണിറ്റിഡിൻ നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്.
റാനിറ്റിഡിൻ കഴിക്കുന്നവരിൽ അർബുദകാരിയായേക്കാവുന്ന എൻ–നൈട്രസോ ഡൈമീഥൈലമീന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായിരുന്നു പ്രശ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക