റോഡിലിറങ്ങി വിജിലൻസ്. നാടെങ്ങും കുഴി വിവാദം തുടരുന്നതിനിടെയാണ് വിജിലൻസിന്റെ പരിശോധന വിവിധ കേന്ദ്രങ്ങളിൽ നടന്നത്.നിർമാണം പൂർത്തിയായി ആറുമാസം തികയുംമുമ്പ് തകർന്ന റോഡുകളിലാണ് വിജിലൻസ് പരിശോധന.
ഭൂരിഭാഗം റോഡുകളിലും നിർമാണത്തിൽ ക്രമക്കേട് നടന്നതായി കണ്ടെത്തി.
കണ്ണൂർ ജില്ലയിൽ കടമ്പൂർ, കണ്ണപുരം, പാപ്പിനിശേരി, പെരളശേരി പഞ്ചായത്തുകളിലും കൂത്തുപറമ്പ് നഗരസഭയിലുമായിരുന്നു പരിശോധന. അഞ്ച് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ പരിശോധനക്ക് ഡിവൈഎസ്സി ബാബു പെരിങ്ങേത്ത്, ഇൻസ്പെക്ടർമാരായ കെ വി പ്രമോദൻ, പി ആർ മനോജ്, ഷാജി പട്ടേരി, ജോഷി എന്നിവർ നേതൃത്വം നൽകി.
റോഡിലെ ടാറിങ് പരിശോധനക്ക് അയക്കുന്നതിന് കോർ കട്ടിങ് മെഷീൻ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു പരിശോധന. മിക്ക റോഡുകളിലും കൃത്യമായ അളവിൽ ടാർ, മെറ്റൽ തുടങ്ങിയവ ഉപയോഗിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി. ഓഫീസിലെ രേഖകളിൽ പറയുന്ന അളവിലും പലയിടത്തും റോഡ് ടാർ ചെയ്തിട്ടില്ലെന്നും കണ്ടെത്തി.
പലയിടത്തും ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ലെന്നും റോഡ് തകർന്നിട്ടും ബിൽ അനുവദിക്കാൻ കൂട്ടുനിന്നതായും വ്യക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക