മൊഹാലി: ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യിൽ 208 റൺസ് നേടിയിട്ടും ഇന്ത്യക്ക് ജയിക്കാനായില്ല. 19.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് ലക്ഷ്യം മറികടന്നു. ഫീൽഡിംഗ് പിഴവുകളും ബൗളർമാരുടെ അച്ചടക്കമില്ലായ്മയും തോൽവിക്ക് കാരണമായി.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും ഇക്കാര്യം പറഞ്ഞു. അക്സർ പട്ടേലും കെഎൽ രാഹുലും അനായാസ ക്യാച്ചുകൾ ഉപേക്ഷിച്ചു. ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് ഭുവനേശ്വര്‍ കുമാർ നാലോവറിൽ 50ലധികം റൺസ് വഴങ്ങി. യുസ്വേന്ദ്ര ചാഹൽ, ഹർഷൽ പട്ടേൽ, ഉമേഷ് യാദവ് എന്നിവരെയെല്ലാം എതിരാളികള്‍ വീഴ്ത്തി.
ഇപ്പോഴിതാ ടീമിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി. ഇന്ത്യൻ ഫീൽഡിംഗിന് എന്ത് സംഭവിച്ചുവെന്ന് ശാസ്ത്രി ചോദിക്കുന്നു. “കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ ഇന്ത്യൻ ടീമിനെ നോക്കൂ.
പരിചയസമ്പന്നരും യുവതാരങ്ങളുമടങ്ങുന്നതായിരുന്നു ഇന്ത്യയുടെ ടീം. എന്നാല്‍ ഫീല്‍ ഡിങ്ങിന്റെ കാര്യത്തില്‍ സ് കൂള്‍ നിലവാരം പോലും ഇപ്പോഴത്തെ ടീം കാണിക്കുന്നില്ല. ഇതുമൂലം ബാറ്റ്സ്മാൻമാർക്ക് 15-20 റൺസെങ്കിലും കൂടുതലായി ലഭിക്കുന്നു.
നേരത്തെ കാണിച്ച ഫീൽഡിംഗ് മികവ് എവിടെയാണ് നഷ്ടപ്പെട്ടത്? രവീന്ദ്ര ജഡേജ ടീമില്ല, എക്സ് ഫാക്ടർ എവിടെയാണ് നഷ്ടമായത്? ശാസ്ത്രി ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക