പത്തനാപുരം: വിമാനത്താവളത്തിലും സ്വകാര്യ കമ്പനികളിലും ജോലി വാഗ്ദാനം ചെയ്തു ഓരോരുത്തരിൽ നിന്നും അൻപതിനായിരം രൂപ മുതൽ 50 ലക്ഷം രൂപ വരെ തട്ടിയ യുവാവ് പിടിയില്‍.
മാങ്കോട് മുള്ളൂർനിരപ്പ് പാറക്കടവിൽ ഗോപാലകൃഷ്ണന്റെ മകൻ പി.ജി.അനീഷ്(35) ആണ് അറസ്റ്റിലായത്. കമുകുംചേരിയിലെ വാടക വീട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്.
കൊല്ലം, പത്തനംതിട്ട ജില്ലകളിലായി 125 പേരിൽ നിന്നു പണം തട്ടിയിട്ടുണ്ടെന്നാണു പൊലീസ് പറയുന്നത്.ജോലിക്കു വേണ്ടി പണം നൽകിയവരിൽ പലർക്കും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉൾപ്പെടെ വ്യാജമായി ഉണ്ടാക്കി നൽകിയും പണം ഈടാക്കി. ഓരോ സർട്ടിഫിക്കറ്റിനും രണ്ടു ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ ഈടാക്കിയെന്നാണു പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക